2013, ഓഗസ്റ്റ് 25, ഞായറാഴ്‌ച

ഇര

 പ്രകാശ നീലിമയുള്ള മിഴികളും
 നേര്‍ത്ത വരകളാല്‍ ചാലിച്ച പീലികളും
 പനിനീര്‍പ്പൂപോലെ തുടുത്ത അധരങ്ങളും
 പാലിന്‍ പാട പോലുള്ള ചര്‍മ്മവും
 കൊച്ചു നുണക്കുഴികളും 
 അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി

 ആരും നോക്കിപ്പോകുന്നൊരു 
 വെൺപ്രാവിന്‍റെ സ്വാതന്ത്ര്യത്തോടെ
 നീലാകാശത്തില്‍
 മേഘങ്ങളില്‍ തട്ടിക്കളിച്ചു
 ജീവിക്കാന്‍ കൊതിച്ചവള്‍
 ഓർമ്മകൾ ഒരുക്കി വെച്ചു

ആരാലും  അറിയുന്നതിനു മുന്‍പേ
പ്രാണന്‍ പോകുന്ന വേദനയില്‍
അവള്‍ വിതുമ്പി,
കാമക്കണ്ണുകളുടെ ഇരയാണവളെന്ന്
ദയയ്ക്കായലയുമ്പോള്‍
ബാക്കി വെച്ച ഓര്‍മ്മകള്‍
എടുത്തെറിഞ്ഞു്
ഹൃദയം തകര്‍ന്നവളലറി ,

 ജീവിക്കണം ഇനിയുമവള്‍ക്കെന്നു് 
എങ്കിലും കാത്തിരുന്നു
അവള്‍ക്കുവേണ്ടി സ്വര്‍ഗ്ഗ തോഴിമാര്‍